ഇന്ന് 93-ാമത് ഇന്ത്യൻ എയർഫോഴ്‌സ് ദിനം. വ്യോമമേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സേനാവിഭാഗമാണ് ഇന്ത്യൻ എയർ ഫോഴ്‌സ്. ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പ്രകടമായി. 62 വർഷം വ്യോമസേനയ്ക്ക് തുണയായി നിന്ന മിഗ് പോർവിമാനങ്ങൾ സേവനത്തിൽ നിന്നും വിരമിച്ചതിനുശേഷമുള്ള ആദ്യ എയർഫോഴ്‌സ് ദിനം കൂടിയാണിത്.
2025-ലെ കണക്കുകൾ പ്രകാരം 2229 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്കുള്ളത്. റഫാൽ, സുഖോയ്, തേജസ്, മിറാഷ്, ജാഗ്വർ തുടങ്ങിയ പോർവിമാനങ്ങളും പ്രചണ്ഡ്, രുദ്ര, ചേതക്, ചിനൂക്, ധ്രുവ് തുടങ്ങിയ ഹെലികോപ്ടർ പടയും പുതിയകാല ചരക്കുവിമാനങ്ങളും അതിൽ ഉൾപ്പെടുന്നു. മുൻകാലയുദ്ധങ്ങളിലെന്നപോലെ, ഇക്കഴിഞ്ഞ മേയിൽ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പ്രകടമായി.
ഇന്ത്യൻ വ്യോമസേനാ പൈലറ്റ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പോയി മടങ്ങിവന്നത് വ്യോമസേനയ്ക്കും അഭിമാനനിമിഷമായി. പോരാട്ടങ്ങളിൽ 62 വർഷം വ്യോമസേനയ്ക്ക് തുണയായി നിന്ന മിഗ് പോർവിമാനങ്ങൾ സേവനത്തിൽ നിന്നും വിരമിച്ചതിനുശേഷമുള്ള ആദ്യ എയർഫോഴ്‌സ് ദിനം കൂടിയാണിത്. പ്രകൃതിദുരന്തങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും സംഘർഷഭൂമിയിൽ നിന്നുള്ള ഒഴിപ്പിക്കലിലും ഇന്ത്യൻ വ്യോമസേന നിസ്തുലസേവനമാണ് കാഴ്ച വയ്ക്കുന്നത്.



Be the first to comment