ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു. കോൺഗ്രസ് പിന്തുടർന്നുവന്ന നയവും ബിജെപിയുടെ നയവും ഒന്ന്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്നു കൊടുത്തതോടെ കർഷകർ പ്രതിസന്ധിയിലായി. ഇന്ത്യയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്ന് വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്നു.
റഷ്യയിൽ നിന്ന് എണ്ണ സ്വീകരിക്കാൻ അമേരിക്കയുടെ അനുവാദത്തിന് കാത്തിരിക്കുന്നു. അപമാനകരമായ സമീപനമാണ് കേന്ദ്രസർക്കാരിൻ്റേത്. അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു. ഇടതുപക്ഷം ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയതാണ്. അതാണിപ്പോൾ യാഥാർത്ഥ്യമാകുന്നത്. യുദ്ധം അടുക്കളയെ പോലും ബാധിച്ചിരിക്കുന്നു.
പാചകവാതകം ലഭ്യമല്ലാത്ത സാഹചര്യം. ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാചകവാതക ക്ഷാമം, ആരാധനാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഭക്ഷണം ഉറപ്പുവരുത്തണം. ഇതിൽ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണം. ശ്മശാനങ്ങളിലും ബദൽ സംവിധാനം ഉറപ്പാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
പാചകവാതകം ക്ഷാമം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പാർട്ടി അംഗങ്ങൾ മുന്നിട്ടിറങ്ങണം. പൂഴ്ത്തി വെപ്പ് നടക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ജനകീയ ഇടപെടൽ വേണം. ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കേന്ദ്രസർക്കാർ.
ദേശീയപാതാ ഉദ്ഘാടനം, പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് കേരളം ഒറ്റക്കെട്ടായി പറഞ്ഞു. ശിലാഫലകത്തിൽ മന്ത്രിയുടെ പേര് ഉണ്ടായിരുന്നു. രാഷ്ട്രീയ നിലപാടിന്റെ പേരിൽ പിന്നീട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. രാഷ്ട്രീയ താൽപര്യങ്ങൾക്കായി സംസ്ഥാനത്തിന്റെ അവകാശത്തെ പോലും ഇല്ലാതാക്കുന്നു.
ഇത്തരം ചെയ്തികൾക്കെതിരെ പ്രതിഷേധം ഉയരണം. വലിയ ഭൂരിപക്ഷത്തോടെ മൂന്നാം ടേമിലും എൽഡിഎഫ് അധികാരത്തിൽ വരും. സ്ഥാനാർഥി ചർച്ച LDF ൽ പൂർത്തിയായി വരുന്നു. തിയതി പ്രഖ്യാപിക്കുന്ന ഉടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനം,നിയമപരമായ കാര്യങ്ങൾ നോക്കും. പരിശോധിച്ച് ആവശ്യമായ നിലയിൽ സംസ്ഥാന സർക്കാർ മറുപടി നൽകണം. ഇതാണ് സെക്രട്ടേറിയറ്റിൽ തീരുമാനിച്ചത്. ഞങ്ങൾ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ല. ഇന്നത്തെ പരിതസ്ഥിതിയിൽ നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കും.
ഒരു നിലപാട് മാറ്റവും ഞങ്ങൾ പറയുന്നില്ല. യുവതി പ്രവേശനം വേണോ വേണ്ടയോ എന്നതല്ല സുപ്രീംകോടതിയുടെ ചോദ്യം. അതിൻറെ പേരിൽ ആവശ്യമില്ലാതെ ചർച്ച നടത്തേണ്ട ആവശ്യമില്ല. അത് കോടതിയുടെ കാര്യമാണ്. ശബരിമലയുടെ മാത്രം പ്രശ്നമല്ല. കഴിഞ്ഞതവണ നൽകിയ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കും. ആചാരത്തിലും പരിഷ്കാരത്തിലും അറിവുള്ളവരുമായി ‘സംസാരിച്ച് നിലപാട് സ്വീകരിക്കണം. പണ്ഡിതരുമായി ചർച്ച ചെയ്യണം
ജി സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്തുപോയി. ഇനിയെന്തിന് അനുനയിപ്പിക്കണം. അദ്ദേഹം ഒന്നരമണിക്കൂർ പത്ര സമ്മേളനം നടത്തി. എങ്ങനെയും തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്. അദ്ദേഹത്തിന് ബോധ്യമില്ലാത്തത് കൊണ്ടാണല്ലോ മെമ്പർഷിപ്പ് പുതുക്കാതെ പോയത്. അമ്പലപ്പുഴ സീറ്റ് ഞങ്ങളുടെ സിറ്റിംഗ് മണ്ഡലം. അവിടെ ഇടതുപക്ഷം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment