കോട്ടയം: വേനൽമഴയിലെ നാശത്തിന് പിന്നാലെ കർഷകരെ വലച്ച് കാലവർഷക്കെടുതിയും. 6.42 കോടി രൂപയുടെ കൃഷിനാശമാണ് ജൂലൈയിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശമുണ്ടായത്. കഴിഞ്ഞ വേനൽമഴയിൽ ഇരുപത്തിനാല് കോടിയിലേറെ രൂപയുടെ നഷ്‌ടം സംഭവിച്ചിരുന്നു. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ കൃഷി നശിച്ചത്. 241.51 ഹെക്‌ടർ സ്ഥലത്ത് ഉണ്ടായിരുന്ന 1440 കർഷകരുടെ വിവിധ വിളകളാണ് നശിച്ചത്. വാഴയ്‌ക്കും നെല്ലിനുമാണ് ഏറ്റവും അധികം നാശം സംഭവിച്ചത്.
176 ഹെക്‌ടർ സ്ഥലത്തെ നെൽകൃഷി മഴയിൽ നശിച്ചു. 137 കർഷകരെയാണ് ദുരിതം ബാധിച്ചത്. 2.63 കോടിയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്. 541 കർഷകരുടെ ഇരുപത്തിയാറ് ഹെക്‌ടറിലെ മുപ്പതിനായിരത്തിനടുത്ത് വാഴകൾ നശിച്ചു. 1.60 കോടി രൂപയുടെ നാശമുണ്ട്. വേനൽമഴയിലും സമാന സ്ഥിതിയായിരുന്നു. അന്നും നെല്ലിനും വാഴയ്‌ക്കുമാണ് വലിയ നാശം ഉണ്ടായത്.
ഇവയ്ക്കു പുറമേ റബർ, കുരുമുളക്, ജാതി, കപ്പ, തെങ്ങ്,കവുങ്ങ്, മാങ്ങ, പച്ചക്കറി തുടങ്ങിയവയും നശിച്ചിട്ടുണ്ട്. ശരാശരി 944.5 മില്ലിമീറ്റർ മഴയാണ് കാലവർഷമായി ജില്ലയിൽ ലഭിച്ചത്. സാധാരണ പെയ്യേണ്ടതിനേക്കാൾ ഇത്തവണ നേരിയ കുറവുണ്ടായി. മഴയിൽ കാര്യമായ വർധന ഇല്ലാത്തത് കൃഷിനാശത്തിന്റെ ആഘാതം കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മറ്റു ജില്ലകളേക്കാൽ കുറവ് മഴയാണ് കോട്ടയത്ത് ലഭിച്ചത്. ഓണം വിപണി ഉൾപ്പെടെ ലക്ഷ്യം വച്ചാണ് പലരും കൃഷിയിറക്കിയത്. കർഷകർക്ക് സഹായധനം ഉൾപ്പെടെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്തെ താപനില ഗണ്യമായി ഉയരുമ്പോഴും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]
തൊടുപുഴ : അതിശക്തമായ മഴ മൂലമുണ്ടായ കുത്തൊഴുക്കിൽ കാര്‍ ഒഴുകിപ്പോയി. വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് വെളളപ്പൊക്കം രൂക്ഷമായത്. മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയുടെ കാറാണ് വെളളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. സംഭവ സമയത്ത് കാറിലുണ്ടായ വൈദികനെ നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. വണ്ണപ്പുറം […]
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഇന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ മഴ […]
Be the first to comment