
പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. അനിവാര്യമായ ദുരന്തങ്ങളെ അവർ നേരിടട്ടെ എന്ന് എം സ്വരാജ് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയല്ല. ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രമല്ല ചർച്ചയാവുകയെന്നും എം സ്വരാജ് പറഞ്ഞു.
ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയെ കിട്ടാനില്ല എന്നുള്ളത് വലിയ തമാശ. യുഡിഎഫിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമം മാത്രമാമെന്ന് എം സ്വരാജ് പറഞ്ഞു. എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സർവ്വസജ്ജമാണ്. പല പേരുകളും ഉയരുന്നത് വാർത്താ കൗതുകം മാത്രം. ഉപതെരഞ്ഞെടുപ്പിൽ എല്ലാ കാര്യങ്ങളും ചർച്ചയാകുമെന്ന് എം സ്വരാജ് പറഞ്ഞു.
അതേസമയം പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. തൃണമൂൽ വഴി യുഡിഎഫിലേക്കുള്ള പ്രവേശനം അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് പിവി അൻവറും കോൺഗ്രസ് നേതാക്കളും നാളെ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച മാറ്റിവച്ചത്.
Be the first to comment