സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാൻ ആകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും.

കഴിഞ്ഞ തവണ ഹേമ ബന്ധപ്പെട്ട കേസ് പരിഗണിക്കവെ നിയമനിർമാണം നീണ്ടുപോകുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആ ഘട്ടത്തിൽ എത്ര ദിവസത്തെ സാവകാശം വേണമെന്ന് കോടതി സർക്കാരിനോട് ചോദിക്കുകയും ചെയ്തിരുന്നു. അതിലാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഹൈക്കോടതിയിൽ മറുപടി അറിയിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി പത്ത് ദിവസം കൂടി അനുവദിച്ചു. സമയത്തിനുള്ളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി സമർപ്പിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ തന്നെ നയ രൂപീകരണത്തിലേക്ക് കടക്കുമെന്ന സൂചനയാണ് ഇന്ന് ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*