ഇന്ത്യയിൽ ഇരട്ട കാലാവസ്ഥ പ്രതിഭാസം: വടക്ക് ഉഷ്‌ണതരംഗം, തെക്ക് അതിശക്തമായ മഴ; ഐഎംഡി മുന്നറിയിപ്പ്

ന്യൂഡൽഹി: ജൂൺ പകുതിയോട് അടുക്കുമ്പോൾ രാജ്യത്ത് കാലാവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിക്കുകയാണ്. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം തെക്കൻ തീരദേശ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ റിപ്പോർട്ട് ചെയ്യുന്നു.

ഈ ആഴ്ചയിൽ രാജ്യത്ത് കടുത്ത ചൂടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇന്നലെ (ജൂൺ 12) ജമ്മുകശ്മീർ, പടിഞ്ഞാറൻ രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ താപനില അസഹനീയമായിരുന്നു. ഡൽഹിയിൽ പരമാവധി താപനില 43.9°C ഉം കുറഞ്ഞ താപനില 30°C ഉം ആയിരുന്നു റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണതരംഗം രൂക്ഷമാണ്.

വടക്കേ ഇന്ത്യയിൽ ആശ്വാസം

ജൂൺ 14 മുതൽ മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റിനും ഇടിമിന്നലോടുകൂടിയ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് ഐഎംഡി പറഞ്ഞു. ഇത് ചൂടിന് അൽപമെങ്കിലും ആശ്വാസമാകും. ജൂൺ 15 വരെ ഡൽഹിയിലെ താപനില 39°C നും 44°C നും ഇടയിൽ തുടരും.

മഴയെ നേരിടാനൊരുങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെ (ജൂൺ 12) തീരദേശ കർണാടകയിൽ അതിശക്തമായ മഴ ലഭിച്ചു. തമിഴ്നാട്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 13 മുതൽ 18 വരെ കേരളത്തിലും കർണാടകയിലെ ഉൾപ്രദേശങ്ങളിലും ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മഴക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ജൂൺ 14, 15 തീയതികളിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും അതിശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

പശ്ചിമ ഇന്ത്യയിൽ വെള്ളപ്പൊക്കത്തിനും ഇടിമിന്നലിനും സാധ്യത

അറബിക്കടലിൽനിന്നുള്ള ശക്തമായ മൺസൂൺ പ്രവാഹങ്ങൾ കാരണം ജൂൺ 13 നും 15 നും ഇടയിൽ കൊങ്കണിലും ഗോവയിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മറാത്ത്‌വാഡ, മധ്യ മഹാരാഷ്ട്ര എന്നിവയുൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ ഘട്ട് മേഖലകളിലും ശക്തമായ മഴ ലഭിക്കും. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഇടിമിന്നൽ ഈ പ്രദേശങ്ങളിലെ ഗതാഗതത്തെ തടസപ്പെടുത്തിയേക്കാം.

ഘട്ട് പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും കനത്ത മഴയുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ഐഎംഡി മുന്നറിയിപ്പ് നൽകി.

കിഴക്കൻ മേഖലയിലും മധ്യ പ്രദേശങ്ങളിലും മഴക്ക് സാധ്യത

കിഴക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, വിദർഭ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഉൾപ്പെടെ ജൂൺ 14 മുതൽ 18 വരെ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കും. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ ഇടിമിന്നലും പ്രതീക്ഷിക്കാം.

പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ബിഹാറിലെ 18 ജില്ലകളിലും മഴ പ്രതീക്ഷിക്കാം. പുറത്തെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും പ്രാദേശിക ഉപദേശങ്ങൾ പാലിക്കാനും താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ഇന്ത്യ: ഇടക്കിടെയുള്ള മഴക്ക് സാധ്യത, ഉഷ്ണതരംഗം തുടരും

പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വടക്കുപടിഞ്ഞാറൻ ഇന്ത്യ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കടുത്ത ഉഷ്ണതരംഗം തുടരും. ജൂൺ 14 നും 18 നും ഇടയിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ രാജസ്ഥാനിൽ മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്.

വടക്കുകിഴക്കൻ ഇന്ത്യ: മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത

ജൂൺ 13 മുതൽ 18 വരെ അസം, മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കാം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്തിയേക്കാം. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത വർധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കുന്നിൻ പ്രദേശങ്ങളിൽ. ജൂൺ 16 മുതൽ 18 വരെയുള്ള കാലയളവിൽ മഴയുടെ തീവ്രത പരമാവധി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻകരുതലുകൾ എടുക്കാം

കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ പൊതുജനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണ്. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ താമസക്കാർ ജലാംശം നിലനിർത്തണം. ഉച്ചകഴിഞ്ഞ് ഏറ്റവും കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കുട്ടികളും പ്രായമായവരും കൂടുതൽ ജാഗ്രത പാലിക്കണം. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ രാത്രികളിലും ചൂടിന് സാധ്യതയുണ്ട്.

മഴ ബാധിത പ്രദേശങ്ങളിൽ ഇടിമിന്നലുള്ള സമയത്ത് വീടിനുള്ളിൽതന്നെ കഴിയുക. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. മഹാരാഷ്ട്ര, ഗോവ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ തീരദേശ നിവാസികൾ കടലിനടുത്ത് പോകുന്നത് ഒഴിവാക്കുകയും വേണമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹി: ജൂൺ പകുതിയോട് അടുക്കുകയാണ്. രാജ്യത്ത് പലയിടങ്ങളിലും കാലവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വടക്കൻ സംസ്ഥനങ്ങളിൽ പലയിടത്തും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. അതെസമയം തെക്കൻ തീരദേശ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ ആഴ്‌ചയിൽ രാജ്യത്ത് കടുത്ത ചൂടിനും അതുപോലെ തന്നെ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ (ജൂൺ 12) ജമ്മുകശ്‌മീർ, പടിഞ്ഞാറൻ രാജസ്ഥാൻ ഡൽഹി, മധ്യപ്രദേശ് എന്നിവടങ്ങളിലെ താപനില അസഹനീയമായിരുന്നു.

ഡൽഹിയിൽ പരമാവധി താപനില 43.9°C ഉം കുറഞ്ഞ താപനില 30°C ഉം ആയിരുന്നു റിപ്പോർട്ട് ചെയ്‌തത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഉഷ്‌ണതരംഗം രൂക്ഷമാണ്. എന്നാൽ വെള്ളിയാഴ്‌ച്ചയോടെ വടക്കേ ഇന്ത്യയിൽ കാലവസ്ഥയിൽ മാറ്റം സംഭവിക്കുമെന്നത് ആശ്വാസം തന്നെയാണ്.

ഡൽഹിക്ക് ആശ്വാസം

ജൂൺ 14 മുതൽ മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റിനും ഇടിമിന്നലോടുകൂടിയ നേരിയ മഴക്കും സാധ്യതയെന്ന് ഐഎംഡി പറഞ്ഞു. ഇത് ചൂടിന് അൽപമെങ്കിലും ആശ്വാസമാക്കും.ജൂൺ 15 വരെ ഡൽഹിയിലെ താപനില 39°C നും 44°C നും ഇടയിൽ തുടരും.

മഴയെ നേരിടാനൊരുങ്ങി ദക്ഷിണേന്ത്യൻ സംസ്ഥനങ്ങൾ

ദക്ഷിണേന്ത്യൻ സംസ്ഥനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെ (ജൂൺ 12) തീരദേശ കർണാടകയിൽ അതിശക്തമായ മഴ ലഭിച്ചു. തമിഴ്‌നാട്, തെലങ്കാന, കേരളം എന്നിവടങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ചുഴലികാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 13 മുതൽ 18 വരെ കേരളത്തിലും കർണാടകയിലെ ഉൾപ്രദേശങ്ങളിലും ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കൊപ്പം മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും ജൂൺ 14,15 തീയതികളിൽ തമിഴ്‌നാടിലും പുതുചേരിയിലും അതിശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

പശ്ചിമ ഇന്ത്യയിൽ വെള്ളപൊക്കത്തിനും ഇടിമിന്നലിനും സാധ്യത

അറബിക്കടലിൽ നിന്നുള്ള ശക്തമായ മൺസൂൺ പ്രവാഹങ്ങൾ കാരണം ജൂൺ 13 നും 15 നും ഇടയിൽ കൊങ്കണിലും ഗോവയിലും അതിശക്തമായ മഴക്ക് സാധ്യത. മറാത്ത്‌വാഡ, മധ്യ മഹാരാഷ്ട്ര എന്നിവയുൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ ഘട്ട് മേഖലകളിലും ശക്തമായ മഴ ലഭിക്കും.

മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഇടിമിന്നൽ ഈ പ്രദേശങ്ങളിലെ ഗതാഗതത്തെയും തടസപ്പെടുത്തിയേക്കാം.ഘട്ട് പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും കനത്ത മഴയുള്ള സമയങ്ങളിൽ പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ യാത്ര ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് ഐഎംഡി മുന്നറിയിപ്പ് നൽകി.

കിഴക്കൻ മേഖലയിലും മധ്യ പ്രദേശങ്ങളിലും മഴക്ക് സാധ്യത

കിഴക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും വ്യാപകമായ മഴക്ക് സധ്യത. ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, വിദർഭ എന്നിവടങ്ങളിലെ ചില ഭാഗങ്ങളിൽ ഉൾപ്പെടെ ജൂൺ 14 മുതൽ 18 വരെ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കും.

മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ ഇടിമിന്നലും പ്രതീക്ഷിക്കാം.പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ബീഹാറിലെ 18 ജില്ലകളിലും മഴ പ്രതീക്ഷിക്കാം.പുറത്തെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും പ്രാദേശിക ഉപദേശങ്ങൾ പാലിക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ഇന്ത്യ; ഇടക്കിടെയുള്ള മഴക്ക് സധ്യത, ഉഷ്‌ണതരംഗം തുടരും

പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വടക്കുപടിഞ്ഞാറൻ ഇന്ത്യ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കടുത്ത ഉഷ്‌ണതരംഗം തുടരും. ജൂൺ 14 നും 18 നും ഇടയിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ രാജസ്ഥാനിൽ മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്.

വടക്കുകിഴക്കൻ ഇന്ത്യ: മഴക്കും വെള്ളപ്പൊക്കത്തിനം സാധ്യത.

ജൂൺ 13 മുതൽ 18 വരെ അസം, മേഘാലയ, ത്രിപുരാ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കാം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്തിയേക്കാം. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് പ്രത്യേകിച്ച് കുന്നിൻ പ്രദേശങ്ങളിൽ.

ജൂൺ 16 മുതൽ 18 വരെയുള്ള കാലയളവിൽ മഴയുടെ തീവ്രത പരമാവധി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻകരുതൽ എടുക്കാം

കലാവസ്ഥ വ്യതിയാനങ്ങൾക്കിടയിൽ പൊതുജനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണ്. ഉഷ്‌ണതരംഗ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ താമസക്കാർ ജലാംശം നിലനിർത്തണം. ഉച്ചകഴിഞ്ഞ് ഏറ്റവും കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കുട്ടികളും പ്രായമായവരും കൂടുതൽ ജാഗ്രത പാലിക്കണം. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ രാത്രികളിലും ചൂടിന് സാധ്യതയുണ്ട്.

മഴ ബാധിത പ്രദേശങ്ങളിൽ ഇടിമിന്നലുള്ള സമയത്ത് വീടിനുള്ളിൽ തന്നെ കഴിയുക വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. മഹാരാഷ്ട്ര, ഗോവ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ തീരദേശ നിവാസികൾ കടലിനടുത്ത് പോകുന്നത് ഒഴിവാക്കുകയും വേണം എന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*