
ബെംഗളൂരു: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കൊപ്പമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഇന്ത്യയ്‌ക്ക് ഇറാനുമായി വളരെ കാലത്തെ ബന്ധമുണ്ടെന്നും രാജ്യത്തിൻ്റെ മോശം അവസ്ഥയിൽ ഇറാൻ കൂടെ നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തെ കുറിച്ച് ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
ജമ്മു കശ്‌മീർ വിഷയത്തിലും ഐക്യരാഷ്‌ട്രസഭ പോലുള്ള അന്താരാഷ്‌ട്ര വേദികളിലും ഇന്ത്യയെ ഇറാന്‍ പിന്തുണച്ചിട്ടുണ്ട്. ലോകം സമാധാനം ആഗ്രഹിക്കുന്നു. ഇറാനും ഇന്ത്യയും തമ്മിൽ വ്യപാര ബന്ധമുണ്ടെന്നും അവരിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ പ്രയാസത്തിലാക്കരുതെന്ന് പറഞ്ഞ ഖാര്‍ഗെ ആഗോള സമാധാനത്തിൻ്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞു. യുദ്ധം പ്രോത്സഹിപ്പിക്കില്ല. സമാധാനം ആഗ്രഹിക്കുന്നവരുടെ കൂടെ ഇന്ത്യ എപ്പോഴും ഉണ്ടാകും. ഇതിന് പിന്നാലെ നിരവധി നേതാക്കൾ ഇറാന് പിന്തുണ നൽകുന്നതായി അറിയിച്ചിട്ടുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Be the first to comment