
കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. കേരള സിലബസ് വിദ്യാർഥികളുടെ റാങ്ക് കുറയുക ഉണ്ടായെന്നും വിദ്യാർഥികൾക്ക് നേരെയുള്ള വിവേചനം എന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് മാറ്റം സർക്കാർ വരുത്തിയത് എന്ന് ഹർജിക്കാർ പറഞ്ഞു. അതേസമയം അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ വർഷത്തെ പ്രവേശന നടപടികളെ ബാധിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
സംസ്ഥാന വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അപ്പീൽ ഫയൽ ചെയ്തിട്ടില്ല എന്നൊരു നിലപാടിലേക്ക് ഇപ്പോൾ സർക്കാർ മാറിയിരിക്കുന്നത്. നിലവിൽ ഈ ഇപ്പോൾ രണ്ടാമത്തെ റാങ്കിലെ പട്ടിക വന്നു. അടുത്ത പ്രവേശന നടപടികൾ നടപടികളിലേക്ക് കടക്കുമ്പോൾ അതിൽ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് സംസ്ഥാനത്തിന് വിശദമായി അറിയിക്കാനുള്ളത് എന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
Be the first to comment