തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞിന് അങ്കണവാടി ടീച്ചറുടെ മർദനം; തൈക്കാട് ആശുപത്രി വിവരം പോലീസിനെ അറിയിച്ചു

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചർ പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ തൈക്കാട് ആശുപത്രി വിവരം പോലീസിനെ അറിയിച്ചു. തമ്പാനൂർ പോലീസിനെയാണ് വിവരം അറിയിച്ചത്. തുടർ നടപടികൾ ആരംഭിച്ചെന്നു തമ്പാനൂർ പോലീസ് അറിയിച്ചു. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

ടീച്ചർക്കെതിരെ വകുപ്പ്തല നടപടി എടുക്കും. കർശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷണ ചെയർപേഴ്സൺ വ്യക്തമാക്കി. തിരുവനന്തപുരം മൊട്ടമൂട്ടിലാണ് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിൻ്റെ മുഖത്ത് അങ്കണവാടി ടീച്ചർ കൈവീശി അടിച്ചത്. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്.

മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. മർദ്ദനത്തിൽ കുഞ്ഞിൻ്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ഇതിനായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*