‘ഐഎസ്എൽ കലൂരിൽ തന്നെ നടക്കും; സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിൽ’;ജിസിഡിഎ

കലൂർ സ്റ്റേഡിയം നവീകരണ വിവാദത്തിൽ വിശദീകരണവുമായി ജിസിഡിഎ. കായിക മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. ടർഫിൻ്റെ നവീകരണം അടക്കം പത്ത് പ്രവർത്തികളാണ് സ്പോൺസറെ ചുമതലപ്പെടുത്തിയത്. ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ തന്നെ നടക്കുമെന്ന് ജിസിഡിഎ വ്യക്തമാക്കി.

അർജൻ്റീന മൽസരത്തിൻ്റെ വേദിയായി കലൂർ സ്‌റ്റേഡിയത്തെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടതെന്ന് തങ്ങളാണെന്ന് ജിസിഡിഎ പറഞ്ഞു. ജിസിഡിഎയുമായി കരാറില്ലെന്നാണ് സ്പോൺസറുടെ വിശദീകരണം. നവീകരണത്തിന് ശേഷം അടുത്ത മാസം മുപ്പതിന് സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറുമെന്നാണ് സ്പോൺസർ കമ്പനിയുടെ പ്രതികരണം.

സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചിരുന്നു. അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂർ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. അതേസമയം ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്ന ആശങ്കയിലാണ് ഐഎസ്‍എൽ ക്ലാബ്ബായ കേരള ബ്ലാസ്റ്റേഴ്സ്. പണി തീർന്നില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റാനാണ് ക്ലബ്ബിന്റെ ആലോചന.

Be the first to comment

Leave a Reply

Your email address will not be published.


*