ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കൂടുതൽ പേർ മരിച്ചതായി സൂചന. നിലവിൽ എട്ട് പേർ മരിച്ചതായും 21 ഓളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. എൻഐഎ, എൻഎസ്‌ജി ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണം സിഎൻജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. 7.30 യോടെ തീ നിയന്ത്രണവിധേയമാക്കി.
സംഭവ സ്ഥലത്തെത്തിയ എൻഎസ്‌ജി സംഘം സ്ഫോടനത്തിന്റെ സ്വഭാവം പരിശോധിക്കുകയാണ്. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്. എട്ട് വാഹനങ്ങൾ സ്ഫോടനത്തിൽ കത്തി നശിച്ചു. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനം ഉണ്ടായത് ഇക്കോ വാനിലെന്ന് സംശയം. 6:55നും 6:56 നും ഇടയിലായിരുന്നു സ്ഫോടനം നടന്നതായി വിവരം. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചു.
പൊട്ടിത്തെറിച്ച കാറിൽ നിന്ന് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. ഡൽഹി മെട്രോയുടെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു.



Be the first to comment