റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും മോദി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു. റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. ആരോഗ്യം ഷിപ്പിംഗ് ഭക്ഷ്യമേഖലകളിലെ ധാരണപത്രം ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2030 വരെ സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇതിലൂടെ വ്യാപാരവും നിക്ഷേപവും സുസ്ഥിരമാക്കാൻ ശ്രമിക്കും. ഉച്ചകോടി വ്യവസായിക മേഖലയ്ക്ക് പുതിയ ശക്തി നൽകും. കയറ്റുമതി നിർമ്മാണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും. കൃഷി വളം മേഖലകളിലെ സഹകരണം കർഷക ക്ഷേമത്തിന് ഗുണം ചെയ്യും. യൂറിയ ഉത്പാദനത്തിൽ ഇന്ത്യ റഷ്യയുയുമായി സഹകരിക്കും. ഊർജ്ജസുരക്ഷ ഇന്ത്യ റഷ്യ ബന്ധത്തിലെ നിർണായക ഘടകം. എന്നാൽ ഇന്ത്യയും റഷ്യയും ശക്തിപ്പെട്ടു. കഴിഞ്ഞ എട്ടു പതിറ്റാണ്ടിനിടയിൽ ലോകം മാറി.

ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ടു കരാറുകളിൽ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്.

സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയത് ഫലപ്രദമായ കൂടിക്കാഴ്ച യെന്ന് പുടിൻ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ആഗോള വെല്ലുവിളികൾ ചർച്ചയായി. ആഗോള പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെട്ടുവെന്ന് പുടിൻ. ഇന്ത്യ യുറേഷ്യ സ്വതന്ത്ര വ്യാപാര കരാറിന് ആഹ്വാനം നൽകി പുടിൻ. 2030 ഓടെ 100 ബില്യൺ വ്യാപാരം ഇരുരാജ്യങ്ങളും തമ്മിൽ ലക്ഷ്യം വയ്ക്കുന്നു.

മോദി തന്റെ സുഹൃത്ത് എന്ന് പുടിൻ പറഞ്ഞു. ഇന്ത്യയിൽ പുതുതായി രണ്ടു കൗൺസിലേറ്റുകൾ ഉദ്ഘാടനം ചെയ്യും.എണ്ണ കൽക്കരി എന്നിവയുടെ വിശ്വസ്തനായ വിതരണക്കാരനാണ് റഷ്യ. ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊർജ്ജവിതരണം ഉറപ്പാക്കാൻ റഷ്യ തയ്യാർ എന്ന് പുടിൻ അറിയിച്ചു.ഇന്ത്യയ്ക്ക് ചെറു ന്യൂക്ലിയർ റിയാക്ടർ സാങ്കേതികവിദ്യയും റഷ്യ വാഗ്ദാനം ചെയ്‌തു.

 

Be the first to comment

Leave a Reply

Your email address will not be published.


*