ലക്ഷ്യം നാടിൻറെ വികസനം, അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. താൻ സ്വതന്ത്ര ചിന്താഗതിക്കാരനെന്ന് അഖിൽ മാരാർ പറഞ്ഞു. തൻ്റെ പ്രതികരണങ്ങളിൽ കൂടുതൽ യുഡിഎഫിനൊപ്പം ആയിരുന്നു. പ്രതിപക്ഷ നിരയ്ക്ക് കരുത്ത് പകരുക എന്നതായിരുന്നു ലക്ഷ്യം. നാടിൻ്റെ വികസനമാണ് എൻഡിഎ ലക്ഷ്യമെന്ന് തിരിച്ചറിയുന്നു. സാബു എം. ജേക്കബ്ബ് വലിയ കാഴ്ചപാടുള്ളയാൾ.

തന്നെ പോലെ ഒരാൾക്ക് പ്രവർത്തിക്കാൻ 20-20 മാത്രമേ നിലവിൽ ഉള്ളൂവെന്ന് മനസിലാക്കുന്നു. താൻ കോൺഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. അതുണ്ടായില്ല. മദ്യ കമ്പനികളുടെ ബ്രാൻഡ് അംബാസിഡറായി സർക്കാർ മാറി. സതീശനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷേ നേതാക്കളുമായി അടുത്ത ബന്ധമെന്നും അഖിൽ മാരാർ വ്യക്തമാക്കി.

ഭരണം മാറണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. രാജ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് എന്നെ പലരും സംഘിയാക്കിയത്. ശരിയായ നിലപാട് സ്വീകരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ക്രാന്തദര്‍ശിയായ നേതാക്കള്‍ മുന്നില്‍ വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20. കിഴക്കമ്പലം ഒരു വികസന മാതൃകയാണ്. അതുകൊണ്ട് തന്നെ എനിക്ക് ചേരാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണെന്നും ‘ അഖില്‍ മാരാര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ഏതു മണ്ഡലമെന്ന് എൻ ഡി എ യിൽ ചർച്ച ചെയ്ത് തിരുമാനിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*