
കൊച്ചി: അഖില്‍ പി ധര്‍മജന്റെ റാം C/O ആനന്ദി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിവാദങ്ങള്‍ തള്ളി എഎ റഹീം എംപി. പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുസ്തകത്തിന് എതിരെ ഉയരുന്ന വിമർശനങ്ങൾ അര്‍ത്ഥശൂന്യമാണെന്ന് എ എ റഹീം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റഹീമിന്റെ പ്രതികരണം.
റാം C/O ആനന്ദി മനസ്സിനെതൊടുന്ന എഴുത്താണ്. മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ട്. ചെന്നൈയുടെ, തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബര്‍ബന്‍ ട്രെയിനിലെ കമ്പാര്‍ട്‌മെന്റുകളിലൂടെ നമ്മളെയും അയാള്‍ നടത്തും. വായനകഴിഞ്ഞിട്ടും മനസ്സിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുമുണ്ട് ഈ നോവലില്‍. സാധാരണക്കാരുടെ ജീവിതമാണ് നോവല്‍ പറയുന്നത് എന്നും സിപിഎം നേതാവ് ചൂണ്ടിക്കാട്ടുന്നു. മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകള്‍ ഇനിയും അഖില്‍ പി ധര്‍മജനില്‍ നിന്നും ഉണ്ടാകട്ടെ എന്ന ആശംസയും എ എ റഹീം പങ്കുവയ്ക്കുന്നു.
എഎ റഹീമിന്റെ പോസ്റ്റ് പൂര്‍ണരൂപം
വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണ്.
റാം C/O ആനന്ദി മനസ്സിനെതൊടുന്ന എഴുത്താണ്.മനോഹരമായ കഥാവഴി തീര്‍ക്കാന്‍ അഖിലിന് കഴിഞ്ഞിട്ടുണ്ട്.
ചെന്നൈയുടെ, തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബര്‍ബന്‍ ട്രെയിനിലെ കമ്പാര്‍ട്‌മെന്റുകളിലൂടെ നമ്മളെയും
അയാള്‍ നടത്തും.
വായനകഴിഞ്ഞിട്ടും മനസ്സിനെ പിന്തുടരുന്ന മുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുമുണ്ട് ഈ നോവലില്‍.
അനുജന് ബുള്ളറ്റും വാങ്ങി സര്‍പ്രൈസ് നല്‍കാന്‍ മല്ലി പോകുന്ന ഒരു രംഗമുണ്ട്.
ഹൃദയം കൊണ്ടല്ലാതെ ആ നിമിഷങ്ങള്‍ കടന്നുപോകാന്‍ വായനക്കാര്‍ക്ക് കഴിയില്ല.
സാധാരണക്കാരുടെ ജീവിതം പറയുന്ന,
ഒരു യുവതിയുടെ അതിജീവനത്തിനായുള്ള ഒറ്റയാള്‍ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന,
ഇന്ത്യന്‍ തെരുവുകളിലെ പുറമ്പോക്കുകളില്‍ നരകജീവിതം ജീവിച്ചു തീര്‍ക്കുന്ന ട്രാന്‍സ് ജീവിതങ്ങളെ മനുഷ്യരായി ചേര്‍ത്തു നിര്‍ത്തിയ റാം??
അഖിലിനെ ഫോണില്‍ വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
ഇനിയും മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകള്‍ അഖില്‍ പി ധര്‍മജനില്‍ നിന്നും ഉണ്ടാകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.
Be the first to comment