കോട്ടയം: വേനൽമഴയിലെ നാശത്തിന് പിന്നാലെ കർഷകരെ വലച്ച് കാലവർഷക്കെടുതിയും. 6.42 കോടി രൂപയുടെ കൃഷിനാശമാണ് ജൂലൈയിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശമുണ്ടായത്. കഴിഞ്ഞ വേനൽമഴയിൽ ഇരുപത്തിനാല് കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ കൃഷി നശിച്ചത്. 241.51 ഹെക്ടർ സ്ഥലത്ത് ഉണ്ടായിരുന്ന 1440 കർഷകരുടെ വിവിധ വിളകളാണ് നശിച്ചത്. വാഴയ്ക്കും നെല്ലിനുമാണ് ഏറ്റവും അധികം നാശം സംഭവിച്ചത്.
176 ഹെക്ടർ സ്ഥലത്തെ നെൽകൃഷി മഴയിൽ നശിച്ചു. 137 കർഷകരെയാണ് ദുരിതം ബാധിച്ചത്. 2.63 കോടിയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 541 കർഷകരുടെ ഇരുപത്തിയാറ് ഹെക്ടറിലെ മുപ്പതിനായിരത്തിനടുത്ത് വാഴകൾ നശിച്ചു. 1.60 കോടി രൂപയുടെ നാശമുണ്ട്. വേനൽമഴയിലും സമാന സ്ഥിതിയായിരുന്നു. അന്നും നെല്ലിനും വാഴയ്ക്കുമാണ് വലിയ നാശം ഉണ്ടായത്.
ഇവയ്ക്കു പുറമേ റബർ, കുരുമുളക്, ജാതി, കപ്പ, തെങ്ങ്,കവുങ്ങ്, മാങ്ങ, പച്ചക്കറി തുടങ്ങിയവയും നശിച്ചിട്ടുണ്ട്. ശരാശരി 944.5 മില്ലിമീറ്റർ മഴയാണ് കാലവർഷമായി ജില്ലയിൽ ലഭിച്ചത്. സാധാരണ പെയ്യേണ്ടതിനേക്കാൾ ഇത്തവണ നേരിയ കുറവുണ്ടായി. മഴയിൽ കാര്യമായ വർധന ഇല്ലാത്തത് കൃഷിനാശത്തിന്റെ ആഘാതം കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മറ്റു ജില്ലകളേക്കാൽ കുറവ് മഴയാണ് കോട്ടയത്ത് ലഭിച്ചത്. ഓണം വിപണി ഉൾപ്പെടെ ലക്ഷ്യം വച്ചാണ് പലരും കൃഷിയിറക്കിയത്. കർഷകർക്ക് സഹായധനം ഉൾപ്പെടെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്ത് കാലവർഷമെത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി അധികൃതർ അറിയിച്ചു. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. ഇതേ തുടർന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ യെലോ അലർട്ടും ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോടാണ് ഓറഞ്ച് അലർട്ട്. […]
സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, […]
കൊച്ചി: കനത്തമഴയെ തുടർന്ന് എയർഇന്ത്യാ വിമാനം കണ്ണൂരിൽ ഇറക്കാനാവാതെ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്.
Be the first to comment