കോട്ടയം: വേനൽമഴയിലെ നാശത്തിന് പിന്നാലെ കർഷകരെ വലച്ച് കാലവർഷക്കെടുതിയും. 6.42 കോടി രൂപയുടെ കൃഷിനാശമാണ് ജൂലൈയിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശമുണ്ടായത്. കഴിഞ്ഞ വേനൽമഴയിൽ ഇരുപത്തിനാല് കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ കൃഷി നശിച്ചത്. 241.51 ഹെക്ടർ സ്ഥലത്ത് ഉണ്ടായിരുന്ന 1440 കർഷകരുടെ വിവിധ വിളകളാണ് നശിച്ചത്. വാഴയ്ക്കും നെല്ലിനുമാണ് ഏറ്റവും അധികം നാശം സംഭവിച്ചത്.
176 ഹെക്ടർ സ്ഥലത്തെ നെൽകൃഷി മഴയിൽ നശിച്ചു. 137 കർഷകരെയാണ് ദുരിതം ബാധിച്ചത്. 2.63 കോടിയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 541 കർഷകരുടെ ഇരുപത്തിയാറ് ഹെക്ടറിലെ മുപ്പതിനായിരത്തിനടുത്ത് വാഴകൾ നശിച്ചു. 1.60 കോടി രൂപയുടെ നാശമുണ്ട്. വേനൽമഴയിലും സമാന സ്ഥിതിയായിരുന്നു. അന്നും നെല്ലിനും വാഴയ്ക്കുമാണ് വലിയ നാശം ഉണ്ടായത്.
ഇവയ്ക്കു പുറമേ റബർ, കുരുമുളക്, ജാതി, കപ്പ, തെങ്ങ്,കവുങ്ങ്, മാങ്ങ, പച്ചക്കറി തുടങ്ങിയവയും നശിച്ചിട്ടുണ്ട്. ശരാശരി 944.5 മില്ലിമീറ്റർ മഴയാണ് കാലവർഷമായി ജില്ലയിൽ ലഭിച്ചത്. സാധാരണ പെയ്യേണ്ടതിനേക്കാൾ ഇത്തവണ നേരിയ കുറവുണ്ടായി. മഴയിൽ കാര്യമായ വർധന ഇല്ലാത്തത് കൃഷിനാശത്തിന്റെ ആഘാതം കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മറ്റു ജില്ലകളേക്കാൽ കുറവ് മഴയാണ് കോട്ടയത്ത് ലഭിച്ചത്. ഓണം വിപണി ഉൾപ്പെടെ ലക്ഷ്യം വച്ചാണ് പലരും കൃഷിയിറക്കിയത്. കർഷകർക്ക് സഹായധനം ഉൾപ്പെടെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി (Low Pressure) മാറിയതായി സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം […]
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയതും ശക്തമായ കാറ്റിനോട് കൂടിയതുമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യതാ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. മെയ് ആറിന് തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചക്രവാതച്ചുഴി മെയ് 7 ന് ന്യൂനമര്‍ദ്ദമായും […]
കാസര്‍കോട്: തീവ്രമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് പാലക്കാട് ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് കോളജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ലെന്നും കലക്ടര്‍മാര്‍ അറിയിച്ചു. കാസര്‍കോട് തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് […]
Be the first to comment