
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. സ്വർണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ ഹാജരാക്കാനും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും സ്വർണപ്പാളി തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി അന്തിമ തീരുമാനം എടുക്കുക.
ഈ വിഷയത്തെക്കുറിച്ച് തന്ത്രിയടക്കമുള്ളവരെ അറിയിച്ചിരുന്നു എന്നും ബോർഡ് പറയുന്നു. സ്വർണപ്പാളി എപ്പോഴാണ് നീക്കം ചെയ്തതെന്നും ഈ അറ്റകുറ്റപ്പണിക്ക് സാമ്പത്തിക സഹായം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്ന സ്പോൺസറെക്കുറിച്ചും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചിട്ടുണ്ട്. അടിയന്തരമായി സ്വർണപ്പാളി തിരിച്ചെത്തിക്കാൻ കോടതി ഇപ്പോൾ നിർദേശം നൽകിയിട്ടില്ല. രേഖകൾ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.
Be the first to comment