‘ആര് സ്ഥാനാർഥി ആയാലും നിലമ്പൂരിൽ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്. ആര് സ്ഥാനാർഥി ആയാലും യുഡിഎഫ് നിലമ്പൂർ തിരിച്ചുപിടിക്കും. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫിന് നഷ്ട്ടപെട്ട നിലമ്പൂർ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാൻ സാധിക്കും. കേരള ചരിത്രത്തിൽ മണ്ഡലത്തിൽ മത്സരിച്ചവരെല്ലാം ശക്തന്മാരാണ്. എതിർ സ്ഥാനാർഥി ഉണ്ടെങ്കിൽ അല്ലെ മത്സരം ഉള്ളുവെന്നും ഒരു സ്ഥാനാർഥിയും മോശക്കാരല്ലെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.

എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം അവസാനമാണ് നടന്നിരിക്കുന്നത്. എം സ്വരാജ് തന്റെ നല്ല സുഹൃത്താണ്. ആ സൗഹൃദത്തെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ല. പി വി അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതൃത്വം പറയുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നാളെ പ്രവർത്തകരുടെ റോഡ് ഷോയ്‌ക്കൊപ്പമായിരിക്കും ആര്യാടൻ ഷൗക്കത്ത് നാമനിർദേശപത്രിക സമർപ്പിക്കാനായി എത്തുക.

അതേസമയം, എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ നിലമ്പൂരിന്റെ തിരഞ്ഞെടുപ്പ് പോരാട്ട ചിത്രം തെളിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

സംഘാടകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഉയര്‍ന്ന് വന്ന് ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

പി വി അന്‍വര്‍ ഇടത് സ്വതന്ത്രമായി മത്സരിച്ചു മുന്നണിയെ വഞ്ചിച്ചുവെന്നും യൂദാസിനെ പോലെ ഒറ്റുകൊടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിനുണ്ടായ ദയനീയ സാഹചര്യം കുറച്ചു ദിവസങ്ങളായി കാണുന്നു. അന്‍വറിന് യുഡിഎഫിന്റെ കാലു പിടിക്കേണ്ട അവസ്ഥ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ചത് പ്രധാന ചുമതല എന്ന് സ്വരാജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും സ്വരാജ് പറഞ്ഞു.

1967ന് ശേഷമാണ് നിലമ്പൂരില്‍ സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. നിലമ്പൂര്‍ മണ്ഡലം രൂപീകരൃതമായത് 1965ലാണ്. അന്ന് മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂര്‍ മണ്ഡലമുണ്ടാകുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് സിപിഐഎം നേതാവ് കുഞ്ഞാലിയായിരുന്നു. 1967ലും കുഞ്ഞാലി വിജയമാവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്രനെ നിര്‍ത്തിയുള്ള പരീക്ഷണമാണ് സിപിഐഎം തുടര്‍ന്നു പോന്നത്.

സ്വരാജിന് നിയമാതിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴമാണ്. രണ്ട് വട്ടം തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ചു. ഒരുതവണ എംഎല്‍എയായി. നിലമ്പൂരിലെ പോത്തുകല്‍ സ്വദേശിയാണ് എം സ്വരാജ്. തൃപ്പൂണിത്തുറയില്‍ 2016ല്‍ കെ ബാബുവിനെ പരാജയപ്പെടുത്തി വിജയിച്ചു. പിന്നീട് 2021ല്‍ കെ ബാബുവിനോട് നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*