മോദിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായി, ബിഹാറിനെ സേവിക്കാനിറങ്ങി; ഗായിക മൈഥിലി ഠാക്കൂർ വമ്പൻ ജയത്തിലേക്ക്; 7000 വോട്ടുകൾക്ക് മുന്നിൽ

ബിഹാറിലെ അലിനഗറിൽ വ്യക്തമായ മുന്നേറ്റവുമായി എൻഡിഎ സഖ്യം. ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി ഠാക്കൂർ അലിനഗറിൽ മുന്നേറുന്നു. നിലവിൽ 49000 വോട്ടുകൾ നേടി വിജയത്തിലേക്ക് കുതിക്കുന്നു.

ബീഹാർ തെരഞ്ഞെടുപ്പിൽ അലിനഗറിൽ നിന്ന് മുന്നിലുള്ള ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി ഠാക്കൂർ, തന്റെ ലീഡ് “ഒരു സ്വപ്നം പോലെ” എന്ന് വിശേഷിപ്പിക്കുകയും തന്റെ മണ്ഡലത്തിനായി അക്ഷീണം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

“ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ആളുകൾ എന്നിൽ വളരെയധികം വിശ്വാസമർപ്പിച്ചിട്ടുണ്ട്. എംഎൽഎ എന്ന നിലയിൽ ഇത് എന്റെ ആദ്യ ടേമാണ്, മണ്ഡലത്തിനായി എന്റെ പരമാവധി ഞാൻ ചെയ്യും. അവരുടെ മകളെപ്പോലെ ഞാൻ എന്റെ ജനങ്ങളെ സേവിക്കും. ഇപ്പോൾ, എന്റെ ശ്രദ്ധ അലിനഗറിലും എനിക്ക് അവർക്കുവേണ്ടി എങ്ങനെ പ്രവർത്തിക്കാൻ കഴിയും എന്നതിലും മാത്രമാണ്,” ഠാക്കൂർ എഎൻഐയോട് പറഞ്ഞു.

25കാരിയായ മൈഥിലിയുടേത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പായിരുന്നു മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ കേട്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നായിരുന്നു നേരത്തെ മൈഥിലി പറഞ്ഞിരുന്നത്. ജയിച്ചാലും തോറ്റാലും ഞാൻ ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താക്കൂർ വ്യക്തമാക്കിയിരുന്നു.

പകുതി വോട്ടെണ്ണൽ റൗണ്ടുകൾ പൂർത്തിയായപ്പോൾ തന്നെ അലിനഗറിൽ ബിജെപിയുടെ മൈഥിലി ഠാക്കൂർ ആധിപത്യം തുടരുന്നു, 49000 വോട്ടുകൾ നേടി, ആർജെഡിയുടെ ബിനോദ് മിശ്രയെക്കാൾ 7000 വോട്ടുകളുടെ വ്യക്തമായ ലീഡ് നിലനിർത്തി. 33,849 വോട്ടുകൾ നേടിയ ആർജെഡിയുടെ ബിനോദ് മിശ്രയേക്കാൾ 8,991 വോട്ടുകളുടെ വ്യക്തമായ ലീഡ് നിലനിർത്തി. ജൻ സുരാജ് പാർട്ടിയുടെ ബിപ്ലവ് കുമാർ ചൗധരി 1,278 വോട്ടുകളുമായി വളരെ പിന്നിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*