
സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. മാധ്യമ പ്രവർത്തകനായ എം ആർ അജയൻ നടത്തിയ പൊതുതാൽപ്പര്യ ഹർജിയിൽ സിബിഐ അന്വേഷണം എതിർത്തുകൊണ്ട് മുഖ്യമന്ത്രിയും മകൾ വീണയും സത്യവാങ്മൂലം നൽകിയിരുന്നു. കേസ് ജൂലൈ 2ന് വീണ്ടും പരിഗണിക്കും
എക്സാലോജിക് ഒരു ബിനാമി കമ്പനി അല്ല. കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇടപാടുകൾ നടന്നത്. സി എം ആര് എൽ എക്സാലോചിക്ക് ഇടപാട് നിലവിൽ എസ്എഫ്ഐഓ അന്വേഷിക്കുന്നുണ്ട്.
താൻ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നു. എസ്എഫ്ഐ അന്വേഷിക്കുന്നതിനാൽ സിബിഐക്ക് അന്വേഷിക്കാൻ ആകില്ലെന്നും വീണയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
Be the first to comment