ചുമ സിറപ്പ് മരണം, മധ്യപ്രദേശ് സർക്കാർ കടുത്ത നടപടിയിലേക്ക്. കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മാതാക്കളെ ഉടൻ അറസ്റ്റ് ചെയ്യും. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ എത്തി എന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. കാഞ്ചിപുരത്തെ കോൾ ഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമകൾക്കെതിരെയാണ് നടപടി.കമ്പനി ഉടമയെ പിടികൂടാൻ ചിന്ദ്‌വാരയിൽ നിന്നുള്ള ഒരു പോലീസ് സംഘം ഇതിനകം കാഞ്ചീപുരത്തേക്ക് പോയിട്ടുണ്ട്. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്ന് ശുക്ല പറഞ്ഞു.
മധ്യപ്രദേശിൽ ഡോക്ടറെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡോക്ടർമാർ പണിമുടക്കരുതെന്ന് മധ്യപ്രദേശ് ഉപ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാലു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോൾഡ് സിറപ്പ് നൽകരുതെന്ന സർക്കാർ നിർദ്ദേശം ഡോക്ടർമാർ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശിൽ വിഷാംശം കൂടിയ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികൾ മരിച്ചു, അഞ്ച് കുട്ടികളുടെ നില ഗുരുതരമാണ്, രണ്ടുപേരെ നാഗ്പൂരിലെ എയിംസിലും രണ്ടുപേരെ സർക്കാർ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
20 മരണങ്ങളും മധ്യപ്രദേശിലാണ് സംഭവിച്ചത്, കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രി സന്ദർശിച്ച ശേഷം ചൊവ്വാഴ്ച ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിൽ കഫ് സിറപ്പ് മൂലമുള്ള കുട്ടികളുടെ മരണത്തിന്റെ ഏറ്റവും പുതിയ സംഭവം മാത്രമാണിത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചികിത്സയിൽ കഴിയുന്ന ശേഷിക്കുന്ന അഞ്ച് പേരെ രക്ഷിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Be the first to comment