നിർണായക ഇറാൻ- അമേരിക്ക ആണവ ചർച്ച ഒമാനിൽ തുടങ്ങി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുക്കുന്നു. അറബ് രാജ്യങ്ങളാണ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇറാന് ആണവശേഷി അനുവദിക്കില്ലെന്ന നിലപാടിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിച്ചിട്ടില്ല. ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിട്ടുപോകണമെന്ന് അമേരിക്ക പൗരന്മാർക്ക് നിർദേശം നൽകി. യുഎസ്- ഇറാന് ആണവ ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ഇറാനില്‍ ആക്രമണം നടത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഇറാനിലെ അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നൽകിയത്.
ആണവ ചര്‍ച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും പ്രദേശത്തെ പ്രോക്സി സംഘടനകള്‍ക്ക് ഇറാന് നല്കുന്ന പിന്തുണയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും ചര്‍ച്ചയായേക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.



Be the first to comment