കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ തർക്കം ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്ക് എതിരായി താത്ക്കാലിക വി സി ഡോ സിസ തോമസ് എടുത്ത നടപടിയിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് വി സിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് വി സിയോട് സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടത്.

വി സി ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാർ അവധിയിൽ പ്രവേശിച്ചു. അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്ക്കാലിക വി സി സിസ തോമസിന്റെ നിലപാട്. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ചുമതല ഏറ്റെടുത്തതെന്ന് രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാർ പറഞ്ഞു. സർവകലാശാല നാടിന്റെ സ്വത്താണെന്നും അവിടം ശാന്തമായി പോകണമെന്നും കെഎസ് അനിൽ കുമാർ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*