ഓപ്പറേഷൻ സിന്ദൂർ; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 16ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കശ്മീർ സന്ദർശിക്കും. രണ്ടായിരത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചതായി റിപ്പോർട്ട്.

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ്, കേന്ദ്രസർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്. മുൻപ് ചേർന്ന പ്രത്യേക സമ്മേളനങ്ങളുടെ വിശദംശങ്ങൾ സർക്കാർ തേടി. വിദേശപര്യടനത്തിലുള്ള സർവകക്ഷി സംഘങ്ങൾ മടങ്ങിയെത്തിയ ശേഷം സമ്മേളനം ചേരാനാണ് ആലോചന. ഈ മാസം 16ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യതയെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന

അതേസമയം ജൂൺ ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീർ സന്ദർശിക്കും. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ആണിത്. വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിൽ നിന്ന് കശ്മീരിലെ ബാരമുള്ളയിലേക്കുള്ള വന്ദേ ഭാരത്‌ ട്രെയിൻ സർവീസ് പ്രധാന മന്ത്രി ഉത്ഘാടനം ചെയ്യും. ഏപ്രിൽ 19 ന് നിശ്ചയിച്ചിരുന്ന പ്രധാന മന്ത്രിയുടെ സന്ദർശനം മോശം കാലാവസ്ഥയെതുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ഓപ്പറേഷൻ സിന്ദൂറിനു ശേഷം, 2,000-ത്തിലേറെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചതായും 2000ത്തോളം പേർ സ്വമേധയ മടങ്ങി പോകാൻ തയ്യാറായതായും റിപ്പോർട്ട് ഉണ്ട്. അനധികൃത ബംഗ്ലാദേശി കുടിയേറ്റ ക്കാർക്കെതിരായ കർശന നടപടി തുടരാൻ ആണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. പിടികൂടുന്നവരെ വ്യോമസേന വിമാനങ്ങളിൽ അതിർത്തിയിൽ എത്തിച്ചു BSF ന് കൈമാറിയ ശേഷം, മടക്കി അയക്കാൻ ആണ് പദ്ധതി. മടക്കി അയക്കുന്നവർ വീണ്ടും തിരികെ എത്തുന്നത് തടയാൻ ഇവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് ഇമിഗ്രേഷൻ ഡാറ്റയുമായി ബന്ധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*