
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമവിരുദ്ധമായ ഇത്തരം ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ശക്തമാക്കുമെന്നും തെറ്റായ രീതികൾ അവലംബിക്കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രിപറഞ്ഞു.
ഏത് ചികിത്സാ രീതിയും സ്വീകരിക്കാൻ ഓരോരുത്തർക്കും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് അവകാശമുണ്ട്, എന്നാൽ ഓരോ രാജ്യത്ത് അംഗീകരിക്കപ്പെട്ട ചികിത്സാ സംവിധാനങ്ങൾ തേടാനാണ് ശ്രമിക്കേണ്ടത് അതിന് യാതൊരുവിധത്തിലുള്ള വിലക്കും ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സിറാജുദ്ദീനുമായുള്ള പോലീസിന്റെ തെളിവെടുപ്പ് തുടരും.സിറാജുദ്ധീനെ പെരുമ്പാവൂരിലടക്കം എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.സിറാജുദ്ധീനുമായി മരണം സംഭവിച്ച ചട്ടിപ്പറമ്പിലെ വീട്ടിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ നാല് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽവിട്ടത്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ കൂട്ടായ്മകളും പോലീസ് പരിശോധിച്ചു വരികയാണ്. ഇത്തരം കൂട്ടായ്മകൾക്ക് എതിരെയും നിയമനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
Be the first to comment