സിനിമയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന നടി ശ്വേതമേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് നടപടി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകളിൽ അഭിനയിച്ചതിന് നടിയെ ശിക്ഷിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി തെറ്റായ ഉദ്ദേശത്തോടെയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ശ്വേത മേനോന്റെ പാലേരി മാണിക്യം എന്ന ചിത്രത്തിലെ അഭിനയം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം രവികൃഷ്ണൻ എന്നിവർ ഹാജരായി.



Be the first to comment