ശബരിമല സ്വര്‍ണക്കൊള്ള; എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. ചൊവ്വാഴ്ച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വരെയാണ് തടഞ്ഞത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. നേരത്തെ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാട്ടിയാണ് അവര്‍ കോടതിയെ സമീപിച്ചത്.

ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്‌സില്‍ എഴുതിയത്.

Be the first to comment

Leave a Reply

Your email address will not be published.


*