പരീക്ഷ പേ ചർച്ച 2026, രണ്ടാം ഭാഗത്തിൻ്റെ സംപ്രേഷണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിച്ചു. കോയമ്പത്തൂരിൽ വച്ച് നടന്ന ചർച്ചയാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇത്തവണ ആദ്യമായി പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിക്ക് പുറമേ തമിഴ്നാട്, ഛത്തീസ്ഗഡ്, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലും വിദ്യാർഥികളുമായി സംവദിച്ചിരുന്നു.
പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്. ഇത് തനിക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പണ്ട് സിംഗപ്പൂർ മീൻപിടിത്തക്കാരുടെ നാടായിരുന്നു. ഇപ്പോൾ ഒരുപാട് വികസിച്ചു.
ഇന്ത്യക്ക് വികസിത രാജ്യമാകണമെങ്കിൽ ഇന്ത്യക്കാർ വികസിത രാജ്യങ്ങളിൽ ഉള്ളവരെപ്പോലെ ചിന്തിക്കണം എന്നും മോദി വ്യക്തമാക്കി. സ്റ്റാർട്ടപ്പ് എന്ന ആശയത്തെ എങ്ങനെ ഭയമില്ലാതെ സമീപിക്കാം എന്നും വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യയുടെ പ്രയോജനത്തെപ്പറ്റി മോദി വിദ്യാർഥികളോട് പറഞ്ഞു.
ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംവദിച്ചു. ഛത്തീസ്ഗഡിലെ പരമ്പരാഗത പലഹാരങ്ങൾ പ്രധാനമന്ത്രിക്ക് വിദ്യാർഥികൾ നൽകി. ഗുജറാത്തിലെ ദേവ്മോഗ്രയിലും പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിച്ചു. ആദിവാസി സമൂഹത്തിലെ വിദ്യാർത്ഥികളുമായാണ് മോദി സംസാരിച്ചത്. ആദിവാസി സമൂഹം വരയ്ക്കുന്ന വാർളി ചിത്രങ്ങളുള്ള മേൽക്കുപ്പയം അണിഞ്ഞാണ് മോദി എത്തിയത് അസമിലെ വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംവദിച്ചു.



Be the first to comment