
ന്യൂഡൽഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്‌ണ ഗവായി സത്യപ്രതിജ്ഞ ചെയ്‌തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻഗാമിയായി രാജ്യത്തിന്‍റെ പരമോന്നത നീതിന്യായ പദവിയിൽ എത്തിയ ജസ്റ്റിസ് ഗവായിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടന്നത്.
ഹിന്ദിയിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തത്. ആറ് മാസത്തെ കാലാവധിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഗവായിക്കുള്ളത്. 2025 നവംബർ 23-ന് അദ്ദേഹം സ്ഥാനമൊഴിയും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കർ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ജസ്റ്റിസ് ഗവായിയുടെ കുടുംബാംഗങ്ങൾ, മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സുപ്രീം കോടതി ജഡ്‌ജിമാർ എന്നിവർ പങ്കെടുത്തു.
Be the first to comment