
പെൻഷൻ വിഷയം ചർച്ചയാക്കിയ സിപിഐഎം നന്ദി അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പെൻഷൻ നാമ മാത്രമാണ്. 1600 കൊണ്ട് എന്തു ചെയ്യാനാകും. എങ്കിലും ഒരു ആശ്വാസമാണ്. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഒന്നിലധികം പെൻഷൻ വാങ്ങാൻ കഴിഞ്ഞിരുന്നു. ഇടതുപക്ഷം വന്നപ്പോൾ പെൻഷൻ ഏകീകരിച്ചുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
രണ്ട് പെൻഷൻ വാങ്ങുന്നത് അപരാധമാക്കി. 2023 ഒക്ടോബറിൽ കൊടുക്കേണ്ട കുടിശിക 2024 ഏപ്രിലിൽ കൊടുക്കുന്നു. ജനം വിഡ്ഡികളല്ല, അത് കൊണ്ടാണ് ഒരു സീറ്റിൽ ഒതുങ്ങിയത്. പി.എസ്.സി ശമ്പളവും പരസ്യവും നൽകാൻ സാമ്പത്തിക പ്രതിസന്ധിയില്ല. പെൻഷൻ കൊടുക്കുന്നതിൽ മാത്രമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
സർക്കാരിൻ്റെ മുൻഗണനയാണ് താൻ ചോദ്യം ചെയ്യുന്നത്. ദുരിതശ്വാസ നിധിയുടെ എല്ലാം റൂട്ട് വേറെയാണ്. അത് ലോക്കൽ സെക്രട്ടറിയുടെ വഴി ചെല്ലണം. ഉമ്മൻ ചാണ്ടിയുടെ കാരുണ്യ പദ്ധതികൾ ഇല്ലാതാക്കി. സർക്കാരിന് എന്ത് കരുണയാണുള്ളത്. കെട്ടിട നിർമാണ തൊഴിലാളികൾക്ക് 17 മാസമായി പെൻഷൻ കുടിശികയാണ്.
പിണറായി വിജയന്റെ തലയിൽ വയ്ക്കാനുള്ള പൊൻ തൂവലാണ് ഇത്. ഇനിയും ചോദ്യം ചെയ്യും. തൊഴിലാളികൾക്ക് വേണ്ടിയാണ് ചോദ്യം ചെയുന്നത്. കോലം കത്തിച്ചാലും കുഴപ്പമില്ല. സ്വർണക്കടത്തിന് അല്ലാലോ കോലം കത്തിക്കുന്നത്. ഈ സർക്കാർ പാവപ്പെട്ടവന്റെ സർക്കാർ അല്ല. ഇത് അദാനിക്ക് മുന്നിൽ കവാത്ത് മറക്കുന്ന സർക്കാരാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നിലമ്പൂരിൽ രാഷ്ട്രീയ ചിത്രം വ്യക്തമായി. നിലമ്പൂരിൽ നല്ല ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കും. കേരളത്തിലെ സർക്കാർ പ്രതികൂട്ടിൽ നിൽക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറി. താൻ മുൻപ് ഉന്നയിച്ച കാര്യങ്ങൾക്ക് ഇതുവരെ മറുപടി കിട്ടിയിട്ടില്ല.
നാളെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. വെൽഫയർ പാർട്ടി തെരഞ്ഞെടുപ്പിൽ പിന്തുണ സ്വീകരിച്ചു എന്ന് കരുതി കോൺഗ്രസസിന്റെ ആശയങ്ങൾ മാറില്ല. കമ്മ്യൂണിസ്റ്റ്‌ക്കാരുടെ പുതിയ രീതി. ആശാവർക്കമാരോടും അദാനിയോടും രണ്ട് രീതി. പറ്റുമെങ്കിൽ സംവാദത്തിന് വരട്ടെ
കപ്പൽ അപകടം, സർക്കാർ നിലപാട് ജനങ്ങളോടുള്ള താല്പര്യം തെളിയിക്കുന്നു. പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ മറുപടി കിട്ടി. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഇതുവരെ മറുപടി ഇല്ല. തരൂർ പ്രധാനമന്ത്രിയെ കണ്ടത് പാർട്ടി ലൈൻ തെറ്റിക്കുകയാണ് എന്ന് തോന്നുന്നില്ല. തരൂരിന് ഒരു മുന്നറിയിപ്പും നൽകിയിട്ടില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
Be the first to comment