ലഡാക്കിൽ അനുനയ നീക്കവുമായി സർക്കാർ; മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു, തടവിലാക്കിയ 26 പേരെ വിട്ടയച്ചു

ലഡാക്കിൽ സമരക്കാരെ അനുനയിപ്പിക്കൻ നീക്കവുമായി സർക്കാർ. സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും. തടവിലാക്കിയ 26 പേരെ വിട്ടയച്ചു. സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

ലേ അപ്പക്സ് ബോഡി,കാർഗിൽ ഡെമോക്രോറ്റിക് അലയൻസ് എന്നീ സംഘടനകൾ ചർച്ചകളിൽ നിന്ന് ഉൾപ്പെടെ പിന്മാറിയതോടെ അനുനയ നീക്കങ്ങൾ സജീവമാക്കുകയാണ് ഭരണകൂടം.ഇതിന്റെ ഭാഗമായാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഘർഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ കുറിച്ചും വിവരങ്ങൾ കൈമാറാനുള്ളവർ ഈ മാസം നാല് മുതൽ 18 വരെ ലേയിലെ ജില്ലാ കള്കറുടെ ഓഫീസിൽ എത്താനാണ് നിർദേശം.

സംഘർഷത്തിൽ ഹൈക്കോടതി – സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തെ തുടർന്ന് തടവിലാക്കിയ 26 പേരെ വിട്ടയച്ചു. ലേ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെ സ്വീകരിക്കാൻ ലേ അപെക്സ് ബോഡിയുടെ സഹ-ചെയർമാൻ സെറിംഗ് ഡോർജെ ലക്രുക് അടക്കം ലഡാക്കിലെ പ്രമുഖ നേതാക്കളും കുടുംബങ്ങളും എത്തി.ലഡാക്കിലെ ആചാരപരമനുസരിച്ചു കഴുത്തിൽ ഖട്ട അണിയിച്ചു സ്വീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*