
ഇ ഡി അന്വേഷണവുമായി കിഫ്ബി സഹകരിക്കുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി. സമൻസിന് മറുപടി നൽകുകയല്ലേ വേണ്ടതെന്നും അന്വേഷണം വിലക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ക്രിമിനൽ അന്വേഷണമല്ല നടക്കുന്നതെന്നും കിഫ്ബി സഹകരിച്ചാല്‍ കേസ് അന്വേഷണം വേഗം തീര്‍ക്കാന്‍ തയാറാണെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.
എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കിഫ്ബി ആവര്‍ത്തിച്ചു. ഇ ഡി നല്‍കിയ ആറ് സമന്‍സുകളും ഒരേ സ്വഭാവമുള്ളതാണ്. കിഫ്ബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നേരിട്ട് ഹാജരായി മറുപടി നല്‍കി എന്നിട്ടും സമന്‍സ് ആവര്‍ത്തിക്കുകയാണെന്നും കിഫ്ബി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ആവശ്യപ്പെട്ട രേഖകള്‍ ഇഡിക്ക് നല്‍കിയെന്നാണ് കിഫ്ബിയുടെ വാദം. എന്നാൽ നൽകിയ രേഖകൾ നിയമസാധുതയില്ലാത്തതാണെന്നും ഇ ഡി വാദിച്ചു. ഈ രേഖകൾ ഡിജിറ്റലായി നിയമപരമാക്കാമെന്നായിരുന്നു ഇ ഡിയുടെ വാദം. കിഫ്ബിക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്താറിന്റെ സൗകര്യം കണക്കിലെടുത്ത് ഹര്‍ജി ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
Be the first to comment