
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സർവകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഓപറേഷൻ സിന്ദൂറിന് ശേഷമുള്ള ഇന്ത്യയുടെ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പാർലമെൻ്റ് അംഗങ്ങൾ, മുൻ അംബാസഡർമാർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 50ലധികം പേർ ചേർന്ന് 30ലധികം രാജ്യങ്ങൾ സന്ദർശിച്ചു.
കോൺഗ്രസിൻ്റെ സുപ്രിയ സുലെ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ അടങ്ങുന്ന 7 ഗ്രൂപ്പുകളാണ് സർവകക്ഷി പ്രതിനിധി സംഘത്തിലുള്ളത്. ശശി തരൂർ, എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി, മുൻ അംബാസഡർമാർ എന്നിവർ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നയം മുന്നോട്ടുവയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമം ഇവർ പൂർത്തിയാക്കി.
ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെതിരെയുള്ള ഇന്ത്യയുടെ പ്രതികരണമായ ഓപറേഷൻ സിന്ദൂറിന് ശേഷമാണ് പ്രതിനിധി സംഘം രൂപീകരിച്ചത്. തുടർന്ന് ഏഴ് എംപിമാരെ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചു.
ഗ്രൂപ്പ് 1 ബിജെപി നേതാവ് ബൈജയന്ത് പാണ്ടയാണ് നയിച്ചത്. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ എന്നിവിടങ്ങൾ അവർ സന്ദർശിച്ചു. ഗ്രൂപ്പ് 2 ബിജെപി നേതാവ് രവിശങ്കർ പ്രസാദ് നയിച്ചു. യുകെ, ഫ്രാൻസ്, ജർമനി, യൂറോപ്പ്, ഇറ്റലി, ഡെൻമാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ചു. ജെഡിയു നേതാവ് സഞ്ജയ് കുമാറിൻ്റെ ഗ്രൂപ്പ് 3 ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് പോയി.
ഗ്രൂപ്പ് 4 ശിവസേനയുടെ ശ്രീകാന്ത് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ യുഎഡബ്ല്യു, ലൈബീരിയ, കോംഗോ, സിയറ ലിയോൺ എന്നിവ സന്ദർശിച്ചു. ഗ്രൂപ്പ് 5 കോൺഗ്രസിൻ്റെ നേതൃത്വത്തിലായിരുന്നു. യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശശി തരൂരും, ഡിഎംകെയുടെ കനിമൊഴി കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് 6 സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ എന്നിവിടങ്ങളിലേക്കും പോയി. എൻസിപി-എസ്എസ്പിയുടെ സുപ്രിയ സുലെ നയിച്ച അവസാന സംഘം ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് പോയി.
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് മുന്നോട്ടുവെച്ചതിനുപുറമെ പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7ന് ഓപറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്ഥാൻ, പാക് അധീന ജമ്മുകശ്മീരിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം ആക്രമണം നടത്തി. ജയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധമുള്ള നൂറിലധികം ഭീകരരെയാണ് ഇതിലൂടെ കൊലപ്പെടുത്തിയത്.
Be the first to comment