ഹീലിയത്തിന്റെ ഒഴുക്കിൽ തടസ്സം; ആർട്ടിമിസ് 2 വീണ്ടും നീട്ടി

നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ് 2 വീണ്ടും നീട്ടി. ദൗത്യം പ്രതിസന്ധിയിലായത് ഹീലിയത്തിൻറെ ഒഴുക്കിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന്. റോക്കറ്റിനെ പൂർവസ്ഥിതിയിലാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് നാസ. അടുത്ത വിക്ഷേപണ തീയതി ഏപ്രിൽ ഒന്നിന്. രണ്ടാം വെറ്റ് ഡ്രസ് റിഹേഴ്സലിന് പിന്നാലെ ഗുരുതര സാങ്കേതികപ്പിഴവ് കണ്ടെത്തിയെന്ന് നാസ അധികൃതർ അറിയിച്ചു.

മുൻ നിശ്ചയിപ്രകാരം മാർച്ച് ആറിന് വിക്ഷേപണം ഉണ്ടാകില്ല. റോക്കറ്റിലേക്കുള്ള ഹീലിയം വിതരണസംവിധാനത്തിൽ ഗുരുതരപിഴവ് കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം. റോക്കറ്റിനെ പൂർവസ്ഥിതിയിലാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് മിഷൻ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ലോഞ്ച് പാഡിൽ നിന്ന് എസ് എൽഎസ് റോക്കറ്റ് അസംബ്ലി യൂണിറ്റിലേക്ക് മാറ്റിയേക്കും.

ഫെബ്രുവരി 20ന് നടത്തിയ നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്സലിൽ 98 മീറ്റർ ഉയരമുള്ള എസ്എൽഎസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ പൂർത്തിയായിരുന്നു.

മാർച്ച് ആറിന് വിക്ഷേപണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ ഗുരുതരസാങ്കേതിപ്പിഴവ് കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം വീണ്ടും പ്രതിസന്ധിയിലായത്. യഥാർത്ഥ ഇന്ധനം ഉപയോഗിക്കുകയും വിക്ഷേപണത്തിന് തൊട്ടുമുൻപ് നിർത്തുന്നതുമായ പരിശീലന കൌണ്ട് ഡൌണാണ് വെറ്റ് ഡ്രസ് റിഹേഴ്സൽ.

റീഡ് വൈസ്‍മാൻ ,വിക്ടർ ഗ്ലോവർ,ക്രിസ്റ്റിന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ദൌത്യത്തിൽ പങ്കെടുക്കുക. 50 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യമാണ് ആർട്ടിമെസ് 2.

Be the first to comment

Leave a Reply

Your email address will not be published.


*