ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി; പെട്രോളിന് കൂട്ടിയത് അഞ്ച് രൂപയിലേറെ

ഇന്ധന വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് 5 രൂപ 30 പൈസയും ഡീസല്‍ ലിറ്റര്‍ 3 രൂപ വീതവുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള നയാര പമ്പുകളില്‍ വില വര്‍ധന പ്രാബല്യത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. നയാരയ്ക്ക് പിന്നാലെ മറ്റ് കമ്പനികളും ഇന്ധന വില കൂട്ടുമോ എന്ന ആശങ്ക ശക്തമാണ്. 

ഇറാന്‍- ഇസ്രയേല്‍- അമേരിക്ക യുദ്ധ സമാന സാഹചര്യവും കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് കടക്കാനാകാത്തതും ഇന്ധന ക്ഷാമമുണ്ടാക്കിയേക്കുമെന്ന് ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് ഇക്കഴിഞ്ഞ സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. നയാര വില കൂട്ടിയത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും മറ്റ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തെ പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചിരുന്നു.

രാജ്യത്ത് അങ്ങോളമിങ്ങോളം 6500ഓളം പെട്രോള്‍ പമ്പുകളാണ് നയാരയ്ക്കുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിംഗില്‍ സൈറ്റ് റിഫൈനറിയും നയാരയുടേതാണ്. വര്‍ഷം 20 മില്യണ്‍ ടണ്‍ കപ്പാസിറ്റിയാണ് റിഫൈനറിയ്ക്കുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*