
ഭീകരാക്രമണത്തിന് അഞ്ച് ആഴ്ചകൾക്ക് ശേഷം ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ മന്ത്രിസഭാ യോഗം ചേർന്നു. ടൂറിസത്തെ സംഘർഷരഹിതമായ പ്രവർത്തനമായി കണക്കാക്കണമെന്നും രാഷ്ട്രീയത്തിന്റെ ഉപകരണമായി കണക്കാക്കരുതെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മുവിനോ ശ്രീനഗറിനോ പുറത്ത് ഈ സർക്കാർ ആദ്യമായാണ് മന്ത്രിസഭായോഗം ചേരുന്നത്. സർക്കാരിന്റെ അജണ്ടയുമായി മുന്നോട്ടു പോകും.
ജനങ്ങളുടെ സന്തോഷത്തിന്റെയും വികസനത്തിന്റെയും അജണ്ടയെ രക്തച്ചൊരിച്ചിൽ കൊണ്ട് തകർക്കാനാകില്ല. അക്രമത്തിനെതിരെ ശബ്ദമുയർത്തിയ പഹൽഗാമിലെയും സംസ്ഥാനത്തെയും ജനങ്ങളുടെ നിലപാടിനും ധൈര്യത്തിനും നന്ദി അറിയിക്കുന്നു. ടൂറിസം സംഘർഷരഹിതമായ ഒരു പ്രവർത്തനമായിരിക്കണം. ടൂറിസം ഒരു സാമ്പത്തിക പ്രവർത്തനവും ഉപജീവനമാർഗ്ഗവുമാണ്.
ജമ്മു കശ്മീർ ടൂറിസം രാഷ്ട്രീയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ജമ്മു കശ്മീർ നേരിടുന്ന സാഹചര്യത്തിൽ നിന്ന് ടൂറിസം മേഖലയെ ഒറ്റപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത് . മറ്റെന്തിനേക്കാളും ടൂറിസത്തെ ഒരു സാമ്പത്തിക പ്രവർത്തനമായി എല്ലാവരും കാണണമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ അഞ്ച് മുതൽ ആറ് ആഴ്ചകൾ രാജ്യത്തിന് എളുപ്പമുള്ളതായിരുന്നില്ല.
എന്നാൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ജമ്മു കശ്മീർ ആണ്. സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും, കേന്ദ്രത്തിന്റെ പിന്തുണയും ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ബൈസരൻ ആക്രമണത്തിനുശേഷം, ചില സ്ഥലങ്ങൾക്ക് സുരക്ഷാ ഓഡിറ്റുകൾ ആവശ്യമാണെന്നും അവ പതുക്കെ തുറക്കുമെന്നും തീരുമാനിച്ചു, പ്രത്യേകിച്ച് പഹൽഗാമിലെ പാർക്കുകൾ- അദ്ദേഹം പറഞ്ഞു.
Be the first to comment