‘തികഞ്ഞ ആത്മവിശ്വാസം, ആകാവുന്ന വിധം നാടിനെ ഉയർത്തി; കേരളത്തിന്റെ മക്കൾക്ക് ഒരു ആശങ്കയും വേണ്ട’: മുഖ്യമന്ത്രി

രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങളും ഉണ്ടായിരുന്നു, എന്നാൽ കേരളത്തിലെ മക്കൾക്ക് ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി. നിരവധി അനവധി അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത സഭയാണ്, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തു. പ്രതിപക്ഷം ക്രിയാത്മകമായിരുന്നില്ല. ചർച്ചയെ ഭയപ്പെടുന്ന പ്രതിപക്ഷമായിരുന്നു. സാധാരണ പ്രതിപക്ഷം ഭരണപക്ഷത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുളള ആരോപണങ്ങൾ ഉന്നയിക്കുമായിരുന്നു. ഈ സർക്കാരിന് എതിരെ എന്ത് ആക്ഷേപമാണ് ഉന്നയിക്കാനുള്ളത്. ഇതുപോലെ ഏതെങ്കിലും പ്രതിപക്ഷത്തെ എവിടെയെങ്കിലും കാണുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ ഭയമുളള പ്രതിപക്ഷം ലോകത്ത് എവിടെ എങ്കിലും ഉണ്ടോ. സഭയുടെ അവസാന കാലത്ത് എഴുതി കൊടുത്ത് ആരോപണം ഉന്നയിക്കാറുണ്ട്. ഏതെങ്കിലും ഒരു ചെറിയ ആരോപണം എങ്കിലും ഉന്നയിക്കാനായോ ?. ചർച്ചയെ , വസ്തുതകളെ ഭയപ്പെടുന്ന പ്രതിപക്ഷമാണ്. ഇതുപോലെ വികസന വിരുദ്ധരായ പ്രതിപക്ഷം വേറെയുണ്ടോ ?. കേരളം ഒരിഞ്ചു മുന്നോട്ട് പോകുന്നതിന് സഹായിച്ചിട്ടുണ്ടോ. അതിന് അവർ ആഗ്രഹിച്ചിട്ടില്ലാലോ. കിഫ്ബിയെ എതിർത്തു.

ഏതെങ്കിലും ഘട്ടത്തിൽ കിഫ്ബിക്ക് അനുകൂലമായി സംസാരിച്ചിട്ടുണ്ടോ. നമ്മുടെ നാടിൻ്റെ വികസനത്തിന് എതിരായ നിലപാടാണ് തുടർച്ചയായി സ്വീകരിച്ചത്. ഇപ്പോൾ വേണ്ട എന്നാണ് പറയുന്നത്. LDF ആയത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ദേശിയപാത വികസിച്ചത് LDF ആയതു കൊണ്ടാണ്. എൽഡിഎഫിനോടുള്ള രാഷ്ട്രീയ വിരോധം കാരണം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. എന്നിട്ട് കടക്കെണിയിൽ എന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ആർഎസ്എസിന് വിഷമമുണ്ടാക്കുന്ന ചെറിയ കാര്യം പോലും ചെയ്യാൻ യുഡിഎഫ് തയ്യാറായില്ല. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി റദ്ദാക്കുമെന്നാണ് മുൻപ് UDF പറഞ്ഞത്. എന്താണ് UDF ൻ്റെ മുൻഗണന. സർക്കാരിനെതിരെ വ്യാപകമായി നുണകൾ പ്രചരിപ്പിക്കുന്നു. വളരെ ആസൂത്രിതമയാണ് നടക്കുന്നത്. ന്യൂനപക്ഷത്തെ സമീപനമാണ് LDF സ്വീകരിച്ചത്.

അതുകൊണ്ടാണ് കേരളത്തിൽ ഒരു വർഗീയ കലാപമോ സംഘർമോ ഉണ്ടാകാത്തത്. എല്ലാ വർഗീയ പാർട്ടികളെയും ഒരുപോലെയാണ് കാണുന്നത്. എന്നാൽ യുഡിഎഫ് വർഗീയ പാർട്ടികളോട് ചേർന്നുനിൽക്കുന്നു. തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. ആകാവുന്ന വിധം നാടിനെ ഉയർത്തി. ഞങ്ങളാൽ ആകാവുന്ന വിധം നാടിനെ ഉയർത്താനും വളർത്താനും സാധിച്ചു എന്ന സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*