ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി. ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്നും 18% മാത്രമാക്കി കുറച്ചു. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്. സംയുക്ത പ്രസ്താവന പ്രതീക്ഷ നൽകുന്നത്.കർഷക താല്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധദ്രവ്യങ്ങൾ, ചായ, കാപ്പി കൊപ്ര, വെളിച്ചെണ്ണ, അടക്ക, കശുവണ്ടി, പഴം, പേരക്ക, മാങ്ങ, കൈതച്ചക്ക, കൊക്കോ, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയുടെ തീരുവ 50 ശതമാനത്തിൽ നിന്നും പൂജ്യമായി മാറും. വിമാനഭാഗങ്ങൾ, യന്ത്ര ഭാഗങ്ങൾ, ഫാർമസൂട്ടിക്കൽ, രത്നങ്ങൾ, പ്ലാറ്റിനം, കരകൗശല വസ്തുക്കൾ, ഉരുക്ക്, വിലകൂടിയ ലോഹങ്ങൾ, ധാതുക്കൾ , പ്രകൃതിദത്ത റബ്ബർ, എന്നിവയ്ക്കും തീരുവ പൂജ്യം ആകും.
ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന സ്മാർട്ട് ഫോണുകൾക്ക് സീറോ ഡ്യൂട്ടി.ഇന്ത്യയിൽ സംവേദനക്ഷമമായ വസ്തുക്കളെ കരാറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ജനിതകമാറ്റം വരുത്തിയ വസ്തുക്കൾ ഇന്ത്യയിൽ എത്തില്ല.പാലുൽപന്നങ്ങൾ, സോയാബീൻ മാംസം, അരി, പഞ്ചസാര, ഗോതമ്പ്, ബാജിറ റാഗി, ജോവർ, വസ്തുക്കളും ഇന്ത്യയിൽ ഇറക്കുമതി ചെയ്യില്ല.തേൻ, എത്തനോള്, പുകയില തുടങ്ങിയ വസ്തുക്കൾക്കും ഇളവുകൾ ഇല്ല.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പഴങ്ങൾക്ക് തീരുവ ഇളവ് നൽകില്ല.ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ് കരാർ.ചെറുകിട വ്യവസായങ്ങൾക്ക് കരാർ ഗുണം ചെയ്യും. കരാർ കർഷകർക്ക് യാതൊരു നഷ്ടവും വരുത്തില്ല.കരാർ ഇന്ത്യൻ വ്യവസ്ഥയെ അതിവേഗം മുന്നോട്ട് നയിക്കും. വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങളും തുടങ്ങാൻ അവസരം ലഭിക്കും.കയറ്റുമതിക്കാർക്ക് മുന്നിൽ വലിയ വിപണി തുറന്നു.
ഡിസ്റ്റിലറുകളിൽ ഉപയോഗിക്കുന്ന ഉണക്കിയ ധാന്യങ്ങൾ, വൈൻ ,മദ്യം, ആവശ്യം അനുസരിച്ചുള്ള കാലിത്തീറ്റ, പി സ്ത്ത, വാൾനട്ട്, വ്യവസായ വസ്തുക്കൾ, ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ ചില വസ്തുക്കൾ, കോസ്മെറ്റിക് വസ്തുക്കൾ, ഓർഗാനിക് ഇൻ ഓര്ഗാനിക് കെമിക്കലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, എക്സ്-റേ വാൽവുകൾ,പേസ്മേക്കറുകൾ, പെട്രോളിയം ഗ്യാസ് ഉപകരണങ്ങൾ, കേൾവി ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യ അമേരിക്കയ്ക്ക് തീരുവ ഒഴിവാക്കി കൊടുത്ത വസ്തുക്കൾ.
റഷ്യൻ എണ്ണ നിർത്തുന്നതുമായി ബന്ധപ്പെട്ട വിശദീകരണം വിദേശകാര്യമന്ത്രാലയം നൽകും.500 ബില്യൺ ഡോളറിന്റെ ഉദയകക്ഷി വ്യാപാരം ആണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കൾ ഇന്ത്യയുടേത്.പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം. . അതിന് ജനങ്ങൾ വില കൽപിക്കില്ലെന്നും പിയുഷ് ഗോയൽ വ്യക്തമാക്കി. ക്ഷീര ഉൽപ്പന്നങ്ങൾക്ക് പൂർണ്ണമായ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ കർഷകർ ഇന്ന് ആഘോഷിക്കും. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമാകുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ സമുദ്ര ഉൽപന്നങ്ങൾക്ക് ഗുണം ചെയ്യും. കേരളത്തിലെ സമുദ്ര ഉൽപ്പന്ന കയറ്റുമതിക്കാരും മത്സ്യത്തൊഴിലാളികളും ആഘോഷിക്കുന്നു. സ്റ്റീലിനും അലുമിനിയത്തിനും എല്ലാ രാജ്യങ്ങൾക്കും യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ കൂലി ചെലവ് ഇന്ത്യയുടെ 50 ഇരട്ടിയാണ്. അമേരിക്കയിലെ പ്രതിശീർഷ വരുമാനം 90000 ഡോളറാണ്. ഇന്ത്യയിലേത് 3000 ഡോളറും. അമേരിക്ക കരാറിന് അംഗീകരിച്ചത് ഇന്ത്യയുടെ വലിയ വിജയമാണെന്നും പിയുഷ് ഗോയൽ കൂട്ടിച്ചേർത്തു.



Be the first to comment