
മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് വലിയ തിരിച്ചടിയായി. ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നത് കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണം. ഇവിടെ വന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി.
അഴിമതിയെക്കുറിച്ച് ഗഡ്കരിയോട് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഹൈവേ തകരുന്നത് കണ്ട് ഞങ്ങൾ തുള്ളിച്ചാടുന്നില്ല. ഞങ്ങൾ പാത കുത്തിപ്പൊളിച്ച പോലെയാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ മാസ്റ്റർ എന്തിന് സംരക്ഷിക്കുന്നു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോലെയാണ് ഗഡ്കരിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പ്രധാന കാര്യങ്ങൾ പറഞ്ഞില്ല. ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കണം. കുറ്റമറ്റ രീതിയിൽ പഠനം നടത്തി ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Be the first to comment