പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നിൽ SDPI ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. ഒരു നേതാക്കളും സംഭവത്തിൽ അന്വേഷണം നടത്തി എത്തിയില്ല. ഹൈബി ഈഡൻ അവിടെയെത്തി പറഞ്ഞത്ത് ആർഎസ്എസ് അജണ്ട എന്നാണ്.
എസ്.ഡി.പി.ഐ.നടത്തിയ കൈയേറ്റങ്ങളെ മൂടിവെക്കാൻ ഹൈബി ഈഡൻ എംപി ഉൾപ്പെടെയുള്ളവർ ശ്രമിച്ചു. ആ സ്‌കൂളിൽ എസ്.ഡി.പി.ഐ. ആക്രമത്തിച്ചതിന് ആർഎസ്എസ് എന്ത് പിഴച്ചുവെന്ന് ഹൈബി ഈഡൻ വ്യക്തമാക്കണം. വിഷയത്തിൽ ഹൈബി ഒരു സമവായ ചർച്ചയും നടത്തിയിട്ടില്ല.
ഹിജാബ് ധരിക്കുന്നത് സിർക്കുലർ ആയി ഇറക്കണെമെന്ന് എസ്.ഡി.പി.ഐ.തന്നെ ആവശ്യപ്പെട്ടു. രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. അവർ കലാപാന്തരീക്ഷം സൃഷ്‌ടിച്ചു. ഇതിന്റെ തെളിവുകൾ കൈയിലുണ്ട്. ഭീതിജനകമായ അന്തരീക്ഷമാണ് അവർ സൃഷ്‌ടിക്കുന്നത്.
കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പിലാക്കാൻ എസ്.ഡി.പി.ഐ. ശ്രമിക്കുന്നു. പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ കുറ്റപ്പെടുത്തി.കേരളത്തിൽ രാജ്യവിരുദ്ധ സംഘടനകൾ പ്രവർത്തിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും അവർക്ക് കുടപിടിക്കുന്നു. ഈ നിലപാടിൽ നിന്നും കോൺഗ്രസും കമ്മ്യൂണിസ്റ്റും പിന്മാറണം. സ്‌കൂളിന് ബിജെപിയുടെ സംരക്ഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
അതേസമയം സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെ. വിഷയത്തിൽ മാനേജ്മെന്‍റിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.



Be the first to comment