
ഇന്ത്യയുടെ നാരി ശക്തിയെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്താനിലെ തീവ്രവാദികൾ സ്വന്തം നാശം വിതച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ‘സിന്ദൂർ’ എന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ, ലോകമാത അഹില്യഭായ് മഹിളാ ശക്തികരൺ മഹാസമ്മേളനത്തിൽ സംസാരിക്കുന്നു പ്രധാനമന്ത്രി.
വിള വൈവിധ്യം ഇപ്പോഴത്തെ കാലത്തെ ആവശ്യം. നാടിന്റെ ആവശ്യം അനുസരിച്ചുള്ള വിളകൾ ഉൽപാദിപ്പിക്കേണ്ടത് ആവശ്യമാണ്. സിന്ദൂർ നമ്മുടെ സംസ്കാരത്തിൽ സ്ത്രീശക്തിയുടെ പ്രതീകം. സിന്ദൂരം നാടിന്റെ ശൗര്യത്തിന്റെ പ്രതീകം.
പഹൽഗാമിൽ ഭീകരവാദികൾ നമ്മുടെ സംസ്കാരത്തിൽ പ്രഹരം ഏൽപ്പിച്ചു. സിന്ദൂർ ഭീകരവാദികളുടെ കാലൻ ആയി. ഓപ്പറേഷൻ സിന്ദൂർ ഇത് വരെ നടന്ന ഏറ്റവും വലിയ ഭീകര വിരുദ്ധ നടപടിയാണ്. പാകിസ്താനകത്ത് കയറി ഭീകരരെ വധിച്ചു.
ഭീകരരെ വീട്ടിൽ കയറി വധിക്കും, ഭീകരരെ സഹായിക്കുന്നവർക്ക് ഇതിലും വലിയ പ്രഹരം എൽക്കേണ്ടി വരും. ഭീകരർ ഇന്ത്യയെ തകർക്കാൻ ശ്രമിച്ചു. 140 കോടി ഇന്ത്യക്കാരും ഇന്ന് ഒരേ സ്വരത്തിൽ പറയുന്നു, നിങ്ങളുടെ വെടിയുണ്ടക്ക് മറുപടി ഷെൽ നൽകും
സ്കൂൾ മുതൽ യുദ്ധഭൂമി വരെ നമ്മുടെ വനിത ശക്തി ദർശിക്കാൻ ആകും. NCC യിൽ വനിതാ കാഡറ്റുകൾ 50% ത്തിന് അടുത്തായി. ഇന്ന് യുദ്ധവിമാനം മുതൽ ഐ എൻ എസ് വിക്രാന്ത് വരെ വനിത ഉദ്യോഗസ്ഥരുടെ സേവനം കാണാം. സമുദ്രപര്യടനം പൂർത്തിയാക്കിയ മലയാളി നാവിക സേന ഉദ്യോഗസ്ഥ ദിൽനയെ പ്രധാന മന്ത്രി അഭിനന്ദിച്ചു.
ലക്ഷ്യം എത്ര വലുതാണെങ്കിലും ഭാരതത്തിന്റെ പെൺമക്കൾ അത് വിജയിക്കും. ദേവി അഹല്യയുടെ ഭൂമിയിൽ നിന്നും ഭാരതത്തിന്റെ നാരീ ശക്തിയെ ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Be the first to comment