ഇറാനിലെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ട്രംപ്

ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ‘വളരെ നന്നായി’ മുന്നോട്ട് പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി. 

ഒരു ഡീലിന് തയ്യാറായില്ലെങ്കില്‍ ഇറാന് നേരെ സമ്മര്‍ദം കൂട്ടുന്നതിനായി ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നാണ് മുമ്പ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാല്‍ ആക്രമണങ്ങള്‍ ഏപ്രില്‍ ആറ് വരെ നിര്‍ത്തിവയ്ക്കുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഒരു കരാറിനായി ഇറാന്‍ യാചിക്കുകയാണെന്നും തനിക്ക് സാധിക്കുമോ എന്ന് അറിയില്ലെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം കരയാക്രമണത്തിന് മുതിര്‍ന്നാല്‍ കനത്ത നാശം നേരിടേണ്ടി വരുമെന്ന് ഇറാന്‍ കരസേന കമാന്‍ഡര്‍ അലി ജഹാന്‍ഷാഹി മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ ആഘാതം എത്രത്തോളമുണ്ടാകുമെന്ന് കൃത്യമായി വിലയിരുത്തുക അസാധ്യമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചു. കിഴക്കന്‍ മേഖല ലക്ഷ്യമിട്ടുള്ള ഇറാന്റെ ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*