ജി.സുധാകരന് പിന്തുണ നൽകുന്നതിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്. രാഷ്ട്രീയ സംഭവവികാസങ്ങൾ നീരീക്ഷിച്ച് സാവകാശം തീരുമാനം എടുക്കും. ദേശിയ നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാൻ ധാരണയായി. ജി സുധാകരന് പിന്തുണ നല്കുന്ന കാര്യത്തില്‍ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുവമെന്നും പ്രതിപക്ഷ നേതാവ് സതീശന് വ്യക്തമാക്കിയിരുന്നു.
അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് നേരത്തെ പറഞ്ഞതാണ്. ജി സുധാകരന്റെ സ്വാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കുന്നത് പരിശോധിച്ച് തീരുമാനിക്കും. വിസ്മയം എന്ന് പറഞ്ഞപ്പോ പലരും ചിരിച്ചല്ലോ. ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സിപിഐഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. ബംഗാളിനേക്കാൾ മോശം അവസ്ഥയിൽ ആകുമെന്നും സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തമരായ കമ്യൂണിസ്റ്റുകൾ ഉള്ള സ്ഥലമാണ് കേരളം. ഇവർ എല്ലാം പാർട്ടിയിൽ നിന്ന് അകലുകയാണ്. തീവ്ര വലതുപക്ഷത്തോട് വിട്ടുവീഴ്ച ചെയ്താണ് സിപിഐഎമ്മിന്റെ പ്രവർത്തനം. പുതുയുഗ യാത്രയില്‍ അത് കണ്ടതാണ്. പല സ്ഥലത്തും അറിയപ്പെടുന്ന പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടു കോൺഗ്രസിലെത്തിയെന്നും സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Be the first to comment