ശബരിമല സ്വർണ്ണകൊള്ളയിൽ കടകംപിള്ളിയുടെ ചോദ്യം ചെയ്യൽ മനഃപൂർവം നീട്ടിക്കൊണ്ട് പോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു.
കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു. ആരും നിഷ്കളങ്കരല്ലെന്നും കൂടുതൽ പേരുകൾ ഇനിയും പുറത്തു വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
എസ്.ഐ.ടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുത്. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ ഇടപെടാറില്ല. എന്നാൽ, ശബരിമലയുടെ കാര്യത്തിൽ ഇടപെടാറുണ്ട്. സ്വർണക്കൊള്ളയിൽ കടകംപള്ളിയ്ക്ക് പങ്കുണ്ട് എന്നതിന്‍റെ തെളിവാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ.
സർക്കാർ പ്രതികൾക്ക് കുടപിടിച്ച് കൊടുക്കുകയാണ്. കൂടുതൽ നേതാക്കളുടെ പേര് റിമാൻഡിൽ ആയവർ പറയുമെന്ന ഭയത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശൻ പറഞ്ഞു. അറസ്റ്റിൽ ആയവരെ ഇപ്പോഴും തള്ളിപ്പറയാൻ സിപിഐഎം തയ്യാറല്ല. പാലക്കാട് MLA യ്ക്കെതിരെ ആരോപണം ഉണർന്നപ്പോൾ രാജി ആവശ്യപ്പെട്ടവരാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടും പുറത്താക്കാൻ ഒരുങ്ങാത്തതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.



Be the first to comment