
കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലറുടെ റിപ്പോർട്ട്. ഗവർണറെ ബോധപൂർവം തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. വി.സി ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാർ ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ഉന്നതതല അന്വേഷണം വേണം എന്നും റിപ്പോർട്ടിൽ വിസി ആവശ്യപ്പെട്ടിട്ടുണ്ട്.
രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്ന് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ പറയുന്നു. ക്രിമിനൽ സ്വഭാവമുള്ള പ്രത്യാഘാതമുള്ള വിഷയമായതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു.
രജിസ്ട്രാറുടെ ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തത്. സംഘാടകർ നിബന്ധന ലംഘിച്ചു എന്ന് പിആർഒയും സെക്യൂരിറ്റി ഓഫീസറും റിപ്പോർട്ട് നൽകിയിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പോലീസ് ഓഫീസിലെത്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഇടപെട്ടതും പരിപാടി റദ്ദാക്കിയതെന്നും രജിസ്ട്രാറുടെ റിപ്പോർട്ട്. ഗവർണറോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Be the first to comment